കടലോളം നേട്ടങ്ങളുമായി
മത്സ്യബന്ധന വകുപ്പ്

  • പുനർഗേഹം പദ്ധതി
  • വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന 2450 കോടി രൂപയുടെ ബൃഹത് പദ്ധതി
  • പദ്ധതിയ്ക്കായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, 1052 കോടി രൂപ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്
  • വ്യക്തിഗത ഭവന നിർമ്മാണത്തോടൊപ്പം ഗുണഭോക്താക്കൾ ചേർന്ന് റസിഡൻസ് ഗ്രൂപ്പ് രൂപീകരിച്ച് നിർമ്മിക്കുന്ന അപ്പാർട്ട്മെന്റുകൾ, സർക്കാർ/സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവയിലൂടെ പുനരധിവാസം നടപ്പിലാക്കി വരുന്നു
  • മാറിതാമസിക്കുന്ന ഒരു ഗുണഭോക്താവിന് പരമാവധി ധനസഹായം 10 ലക്ഷം രൂപ
  • വിദ്യാതീരം
  • പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള മാതൃകാ പദ്ധതി.
  • വിദ്യാതീരം പദ്ധതിയുടെ പ്രധാന ഉപഘടകമായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം വഴി 2023-24 അക്കാദമിക വർഷം വരെ 97 വിദ്യാർത്ഥികൾ MBBS ന് പ്രവേശനം നേടി
  • BDS/BAMS/BHMS/BVSC തുടങ്ങിയ കോഴ്സുകളിലേക്ക് 72 വിദ്യാർത്ഥികൾക്കും, 264 വിദ്യാർത്ഥികൾക്ക് മറ്റു അനുബന്ധ കോഴ്സുകൾക്കും പ്രവേശനം ലഭിച്ചു.
  • ഈ വർഷം NEET പരീക്ഷാ ഫലം അനുസരിച്ച് 26 വിദ്യാർത്ഥികൾക്ക് മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് സീറ്റ് ഉറപ്പാക്കി
  • പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നതിനായി "വിദ്യാതീരം ഉപഘടകം പദ്ധതിയിൽ" ഉൾപ്പെടുത്തി 2019 – 20 മുതൽ നാളിതുവരെ 236.13 കോടി രൂപ അനുവദിച്ച് നൽകി.
  • തീരദേശ സ്കൂളുകളിലെ 10 - 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷമുള്ള Career Opportunities നെ കുറിച്ച് അറിവ് നൽകുന്നതിനായി കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നു.
  • ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 10 GRFTHS കളുടെ പ്രവർത്തന ചെലവ് വഹിക്കുന്നതിനായി ഒരു വിദ്യാർത്ഥിക്ക് 3500/- രൂപ നിരക്കിൽ 360/- ലക്ഷം രൂപ എല്ലാവർഷവും അനുവദിച്ചു നല്കുന്നുണ്ട്.
  • തിരുവനന്തപുരം ജില്ലയിലെ വലിയതുറ, മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജിലയിലെ ബേപ്പൂർ, കണ്ണൂർ ജില്ലയിലെ അഴീക്കൽ എന്നീ ഫിഷറീസ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 24.71 കോടി രൂപ അനുവദിച്ചു നൽകി. പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിൽ.
  • ഈ അധ്യയന വർഷം മുതൽ TIDE-KERALA(Transformative Intiative for Development and Education - KERALA) എന്ന പേരിൽ സംസ്ഥാനത്തെ 10 ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ 10 സൈക്കോളജിക്കൽ കൗൺസിലർമാരെ നിയമിച്ച് കൊണ്ട് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടി.
  • ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി
  • കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ,ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന പദ്ധതി
  • പദ്ധതി നടപ്പിലാക്കി വരുന്നത് മൂന്ന് ഘട്ടങ്ങളിലായി
  • ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചത് 2022 ജൂണ് 8 ന്
  • പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ജനസാന്ദ്രത കൂടിയ ഹാർബറുകൾ, ലാന്റിംഗ് സെന്ററുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലായി 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
  • ക്യാമ്പയിന്റെ ഭാഗമായി 1,54,316 കി. ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
  • ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടർക്യാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.
  • ജനകീയ മത്സ്യകൃഷി പദ്ധതി
  • മത്സ്യകൃഷിയിലൂടെ മത്സ്യോല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യ കൃഷി പദ്ധതി
  • പരമ്പരാഗത ഇനങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മത്സ്യകൃഷിയിൽ നിന്നും, കൃഷി ചെയ്യുന്ന മത്സ്യ ഇനത്തിലും കൃഷി രീതിയിലും വൈവിധ്യവത്ക്കരണം സാധ്യമാക്കി
  • പരമ്പരാഗത കൃഷി രീതികളിൽ നിന്നും മാറി ശാസ്ത്രീയമായ കൃഷിരീതി അവലംബിക്കുകയും സുസ്ഥിരത നിലനിർത്തുവാൻ പരിസ്ഥിതിയ്ക്ക് യോജിച്ച പരിപാലന മുറകൾ അവലംബിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും സാധിച്ചു
  • മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
  • മത്സ്യത്തൊഴിലാളികൾക്ക് കടൽസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത് നിരവധി പദ്ധതികൾ
  • മത്സ്യബന്ധനത്തിന് പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ലൈഫ്ജാക്കറ്റ് ധരിച്ചിരിക്കണമെന്നത് നിയമ വിധേയമാക്കി
  • ആദ്യഘട്ടമായി 40000 ലൈഫ് ജാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു.
  • അടിയന്തിര സാഹചര്യങ്ങളിൽ കടൽ രക്ഷാപ്രവർത്തനത്തിന് 900 മത്സ്യത്തൊഴിലാളി യുവാക്കളെ തെരഞ്ഞെടുത്ത് കടൽ സുരക്ഷ സ്ക്വാഡുകളാക്കാൻ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ സഹായത്തോടെ പ്രത്യേക പരിശീലനം നൽകി പദ്ധതി നടപ്പിലാക്കി വരുന്നു
  • 719 ഓളം പേർ പരിശീലനം പൂർത്തിയാക്കി
  • പരിശീലനം പൂർത്തിയായവരിൽ നിന്നും 180 ഓളം മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിൽ കടൽ സുരക്ഷാ സ്ക്വാഡ്കളായി വിവിധ തീരദേശ ജില്ലകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകി
  • ISRO യുടെ സാങ്കേതിക സഹായത്തോടെ KELTRON വഴി നിർമ്മിച്ച് നൽകുന്ന 1500 കിലോമീറ്റർ വരെ സന്ദേശങ്ങളെത്തിക്കാൻ കഴിയുന്ന 941 നാവിക് ഉപകരണങ്ങളും 168 സാറ്റലൈറ്റ് ഫോണുകളും വിതരണം ചെയ്തിട്ടുണ്ട്.
  • പരമ്പരാഗത യാനങ്ങൾക്ക് DAT, GPS, 300 മെക്കനൈസ്ഡ് ബോട്ടുകൾക്ക് HRP (ഹോളോഗ്രാഫിക് രജിസ്ട്രേഷൻ പ്ലേറ്റ്) വെസ്സൽ ട്രാക്കിംഗ് സംവിധാനംഎന്നിവ സർക്കാർ സബ്സിഡിയോടെ നൽകുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.
  • അടിയന്തിര സാഹചര്യങ്ങളിൽ കടലിൽ അകപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തി കരയിലെത്തിക്കുക, അവർക്ക് പ്രഥമ ശുശ്രൂഷ നൽകുക എന്നീ ലക്ഷ്യവുമായി 18.24 കോടി രൂപ ചെലവഴിച്ച് 3 മറൈൻ ആംബുലൻസുകൾ കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച് വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നു
  • കാലാവസ്ഥ മുന്നറിയിപ്പുകൾ യഥാസമയം മത്സ്യത്തൊഴിലാളികൾക്ക് എത്തി എന്നുറപ്പാക്കാനും കടൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി ഫിഷറീസ് ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു മാസ്റ്റർ കൺട്രോൾ റൂമും, വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ഓരോ റീജിയണൽ കൺട്രോൾ റൂമുകളും സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു
  • കടൽ സുരക്ഷയുടെ ഭാഗമായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 2017–18 സാമ്പത്തിക വർഷം മുതൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വിവിധ കടൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു വരുന്നു
  • മത്സ്യത്തൊഴിലാളി / അനുബന്ധത്തൊഴിലാളി അപകട ഇൻഷുറൻസ്
  • മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷയ്ക്കായി മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് സ്കീം 1986-87 കാലഘട്ടം മുതൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.
  • മത്സ്യബന്ധന സമയത്ത് അപകടം മൂലമുണ്ടാകുന്ന മരണത്തിനു ഒരു നിശ്ചിത തുക ലഭിക്കുക വഴി ആ കുടുംബത്തിന്റെ ഭദ്രത ഉറപ്പാക്കുന്നതിനും ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൈത്താങ്ങാകുയും ചെയ്യുന്നു.
  • നിലവിൽ മത്സ്യബോർഡിൽ ഇൻഷ്വർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്ക് 10,00,000/- രൂപയും മത്സ്യഫെഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം രൂപയും ലഭിക്കുന്നതാണ്.
  • മത്സ്യബോർഡിൽ അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളെയും ഈ പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് പ്രീമിയം പൂർണമായും സർക്കാരിൽ നിന്നും ലഭിക്കുന്നു.
  • ഇൻഷുറൻസ് പ്രീമിയമായി പ്രത്യേകം തുകയൊന്നും ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല
  • കേരള സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) മികവിന്റെ നിറവിൽ
  • അക്കാദമിക് നിലവാരം, ഗവേഷണ മികവ്, ഭരണ കാര്യക്ഷമത തുടങ്ങിയവയ്ക്കുളള അംഗീകാരമായി KUFOS (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഒഷ്യൻ സയൻസ്) ന് 2025-ൽ നാഷണൽ അസസ്മെന്റ് & അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) A ഗ്രേഡ്
  • ICAR,UGC,AICTE എന്നിവയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക സ്പെഷ്യലൈസ്ഡ് സർവ്വകലാശാല
  • മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി 20 % സീറ്റുകൾ സംവരണം ചെയ്ത രാജ്യത്തെ ഏക സർവ്വകലാശാല കൂടിയാണ് കുഫോസ്
  • “ബ്ലൂ ഇക്കോണമി & മറൈൻ ഇന്നോവേഷൻ സെന്റർ” ആരംഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചു
  • ഇന്തോ നോർവീജിയൻ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ നോർവേയിലെ വിവിധ സർവ്വകലാശാലകൾ / സ്ഥാപനങ്ങളുമായി ഫാക്കൽറ്റി, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിനും തുടക്കമിട്ടു
  • നിലവിൽ മൂന്ന് മാസത്തേക്ക് 9 വിദ്യാർത്ഥികളും 2 ഫാക്കൽറ്റികളും നോർവ്വേയിൽ പരിശീലനം നേടുന്നു
  • വടക്കൻ കേരളത്തിൽ ഫിഷറീസ് സംബന്ധമായ പ്രവർത്തനങ്ങൾ/പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പയ്യന്നൂരിൽ ഒരു ഫിഷറീസ് കോളേജ് തുടങ്ങാൻ സാധിച്ചു
  • KUFOS സ്വീകരിച്ച ശ്രദ്ധേയമായ ഇടപെടലുകൾ
  • ചെല്ലാനം തീരദേശ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി
  • ആദ്യത്തെ ഫിഷറീസ് “അടൽ ഇൻക്യൂബേഷൻ സെന്റർ”
  • അത്യാധുനിക സൗകര്യങ്ങളുളള അക്വാട്ടിക്ക് റഫറൽ ലാബ്
  • മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി “പണ്ഡിറ്റ് കറുപ്പൻ ചെയർ” ന്റെ രൂപീകരണം -ക്യാമ്പസിനെ “കാർബൺ ന്യൂട്രൽ” ആക്കാനുളള ശ്രമങ്ങൾ
  • തൊഴിൽതീരം
  • മത്സ്യതൊഴിലാളി കുടുംബത്തിൽ നിന്നും ഒരംഗത്തിന് മത്സ്യബന്ധനം അല്ലാതെയുള്ള ഒരു വരുമാനമാർഗ്ഗം സൃഷ്ടിക്കുന്നതിനായി മത്സ്യബന്ധന വകുപ്പ് രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷനുമായി (കെകെഇഎം) ചേർന്നുകൊണ്ട് വൈജ്ഞാനിക തൊഴിൽ തല്പരരായ പ്ലസ്ടൂവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി വിവിധ പരിശീലന പരിപാടികളിലൂടെ തൊഴിലവസരമൊരുക്കുന്ന പദ്ധതി
  • 9 ജില്ലകളിലെ 46 നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
  • കൃത്രിമപാര്
  • കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും ഉതകുന്ന തരത്തിൽ വിവിധ മത്സ്യ ഇനങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
  • ലക്ഷ്യം, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർദ്ധനവും
  • കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് മുഖേന തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു
  • ഇതിനോടകം 6300 കൃത്രിമപ്പാരുകളുടെയും നിർമ്മാണം പൂർത്തീകരിക്കുകയും തിരഞ്ഞെടുത്ത 33 മത്സ്യ ഗ്രാമങ്ങളുടെ തീരക്കടലിൽ 42 ലോക്കേഷനുകളിലായി കൃത്രിമപ്പാരുകൾ നിക്ഷേപിച്ച് പദ്ധതി നടപ്പാക്കുകയും ചെയ്തു.
  • ആഴക്കടൽ മത്സ്യബന്ധനം
  • ലക്ഷ്യം, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്കൃത ആഴക്കടൽ മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യുക
  • കേന്ദ്രാവിഷ്കൃത പദ്ധതിയായ PMMSY (2020-21) യിൽ ഉൾപ്പെടുത്തി 1.50 കോടി രൂപ യൂണിറ്റ് വിലയുള്ള 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ 10 പേർ വീതം അടങ്ങുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് നല്കുന്ന 15 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നു.
  • ഹാർബർ എഞ്ചിനീയറിംഗ്
  • ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യബന്ധന തുറമുഖങ്ങൾ, കരക്കടുപ്പിക്കൽ കേന്ദ്രങ്ങൾ മറ്റ് തീരദേശ നിർമ്മാണ പ്രവൃത്തികൾ എന്നിവ നടത്തി വരുന്നു.
  • കഴിഞ്ഞ 10 വർഷ കാലയളവിൽ വകുപ്പ് മുഖേന മത്സ്യമേഖലയിൽ നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ പദ്ധതികൾ
  • മഞ്ചേശ്വരം (48.80 കോടി), കൊയിലാണ്ടി (63.99 കോടി), താനൂർ (44.87 കോടി), വെളളയിൽ (39.30 കോടി) എന്നീ മത്സ്യബന്ധന തുറമുഖങ്ങൾ നാടിന് സമർപ്പിച്ചു.
  • പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ, ചെത്തി ഫിഷിംഗ് ഹാർബർ, അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം, പൊഴിയൂർ ഫിഷിംഗ് ഹാർബർ, എന്നിവയുടെ നിർമ്മാണവും, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം, കാസർഗോഡ് മത്സ്യബന്ധന തുറമുഖം എന്നിവയുടെ വിപുലീകരണത്തിന്റെയും പ്രവൃത്തികൾ പുരോഗമിക്കുന്നു.
  • കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഫിഷിംഗ് ഹാർബർ വികസന പദ്ധതിയും (5.14 കോടി) നീണ്ടകര ഫിഷിംഗ് ഹാർബർ വികസന പദ്ധതിയും (10.00 കോടി) പൂർത്തീകരണഘട്ടത്തിൽ.
  • ശക്തികുളങ്ങര ഫിഷിംഗ് ഹാർബർ വിപുലീകരണ പദ്ധതി (34.50 കോടി), ആലപ്പാട് അഴീക്കൽ വികസന പദ്ധതി (25.57 കോടി) എന്നിവ പുരോഗമിക്കുന്നു.
  • കായംകുളം ഫിഷിംഗ് ഹാർബറിലെ (ആലപ്പാട് അഴീക്കൽ) 7.80 കോടി രൂപയുടെ പദ്ധതി പൂർത്തീകരിച്ചു.
  • ആലപ്പുഴ ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാന്റിംഗ് സെന്റർ, മത്സ്യബന്ധന തുറമുഖത്തിനാവശ്യമായ സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടുളള പദ്ധതി (16.68 കോടി), എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിംഗ് ഹാർബർ വികസന പദ്ധതി (13.43 കോടി) എന്നിവ പൂർത്തീകരണ ഘട്ടത്തിലാണ്.
  • തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബറിന്റെ വികസന പദ്ധതിയുടെ (30.30 കോടി) നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു.
  • മലപ്പുറം ജില്ലയിലെ താനൂർ ഫിഷിംഗ് ഹാർബർ വികസന പദ്ധതി (13.90 കോടി) പൂർത്തീകരിച്ചു.
  • പൊന്നാനി ഫിഷിംഗ് ഹാർബറിന്റെ റിപ്ലെനിഷ്മെന്റ് പ്രവൃത്തിയ്ക്കായി 16.94 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
  • തീരദേശ റോഡുകൾ
  • 2431 തീരദേശ റോഡുകൾക്ക് 1142.43 കോടി രൂപയുടെ ഭരണാനുമതി നൽകുകയും 2061 റോഡുകൾ പൂർത്തീകരിക്കുകയും ചെയ്തു. ശേഷിക്കുന്ന റോഡുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.
  • 142 കോടി രൂപ ചെലവിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അധീനതയിലുളള 57 മത്സ്യമാർക്കറ്റുകൾ ആധുനികവൽക്കരിക്കുന്നതിനുളള പദ്ധതി പൂർത്തീകരണഘട്ടത്തിലാണ്.
  • ഇന്ത്യയിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന നൂതന സംരംഭമായ ജിയോട്യൂബ് ഉപയോഗിച്ചുളള ഓഫ് ഷോർ ബ്രേക്ക് വാട്ടർ എന്ന തീരസംരക്ഷണ പദ്ധതി ആവിഷ്കരിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 250 മീറ്റർ ഇതിനോടകം പൂർത്തീകരിച്ചു.
  • തീരദേശ ജില്ലകളിലെ 50 സർക്കാർ /എയിഡഡ് സ്ക്കൂളുകളിൽ 52 കോടി രൂപ ചെലവിൽ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി.
  • 100 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാർ ധനസഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുളള ആധുനിക മത്സ്യമാർക്കറ്റുകൾ ആലുവ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നു.
  • അവാർഡുകളും അംഗീകാരങ്ങളും
  • 2024 ലോകമത്സ്യബന്ധന ദിനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അവാർഡുകളിൽ, രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളവും ഏറ്റവും മികച്ച മറൈൻ ജില്ലയായി കൊല്ലവും തിരഞ്ഞെടുക്കപ്പെട്ടു.
  • 2020-21 ലെ മികച്ച ഇ-സിറ്റിസൺ സർവ്വീസ് ഡെലിവറി അവാർഡ് 2023-ൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ച FIMS സോഫ്റ്റ്വെയറിന്
  • കടൽ മത്സ്യമേഖലയിലെ ഏറ്റവും മികച്ച പ്രകടനത്തിന് സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് ഓഫ് എക്സലൻസ് (2021 – 2022) മത്സ്യഫെഡിന്
  • 2021 – 22 ലെ നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) Award of Fisheries Day മത്സ്യഫെഡിന് ലഭിച്ചു
  • 2021, 2023, 2024 വർഷങ്ങളിൽ Indian International Trade Fair-ൽ ഏറ്റവും മികച്ച എക്സിബിറ്റർ അവാർഡ് മത്സ്യഫെഡ് കരസ്ഥമാക്കി